മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ട്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ ദുരന്തബാധിതരെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുന്ന കാര്യങ്ങളാണ് കവളപ്പാറയില്‍ സംഭവിച്ചതെന്നും ഇനിയെന്ത് ചെയ്യണമെന്നാണ് നമ്മള് കൂട്ടായി ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
ഒറ്റക്കെട്ടായി നിന്ന് നാം അതിജീവിക്കണം. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ കേരളം അതിജീവിച്ചതാണ്. പ്രളയക്കെടുതികള്‍ പരിഹരിച്ച് വരുന്നതിനിടെയാണ് വീണ്ടും ദുരന്തം ഉണ്ടായത്. അന്നത്തെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചു. അതിനാല്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് ഒന്നിച്ച് നില്ക്കുക എന്നതിന് തന്നെയാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.
തിരിച്ച് ചെല്ലാന്‍ പറ്റുന്ന വീടുകളെല്ലാം വൃത്തിയാക്കണമെന്നും നഷ്ടം സംഭവിച്ചവര്‍ക്ക് ആകാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായിപ്പോയ ചിലരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ പോരായ്മ കൊണ്ടല്ല, കാലാവസ്ഥ അനുകൂലമല്ലാത്തതാണ് പ്രശനം . നമ്മുടെ ശ്രമം തുടരുക തന്നെയാണ്, മുഖ്യമന്ത്രി പറഞ്ഞു.
വടക്കന്‍ കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി .തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് ഇന്ന് രാവിലെ മുഖ്യമന്ത്രി പുറപ്പെട്ടത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി ജി പി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക