മലയാളക്കര പ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ തങ്ങളുടെ സഹോദരങ്ങളെ പരസ്പരം കൈപിടിച്ചുയർത്താൻ മത്സരിക്കുകയാണ് കേരളജനത. പ്രായബേധമന്യേ എല്ലാവരും മനസറിഞ്ഞ് സഹായിക്കുകയാണ്. കുഞ്ഞ് മനസുകളിൽ പോലും പരസ്പരം സഹായിക്കാനുള്ള നന്മ നിറഞ്ഞുനിൽക്കുകയാണ്.അത്തരമൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ആലുവ തായിക്കാട്ടുകരയിലെ കളക്ക്ഷന്‍ സെന്ററില്‍ എത്തിയ ചേച്ചിയും കുഞ്ഞനുജനും തങ്ങളുടെ കുടുക്കയിലെ നാണയത്തുട്ടുകള്‍ മുഴുവന്‍ ദുരിതാശ്വാസത്തിനായി നൽകി.തന്റെ കയ്യിലുണ്ടായിരുന്ന നോട്ടുകൾ അനുജൻ ആദ്യം നൽകി.
ചേച്ചിയാകട്ടെ തന്റെ കുഞ്ഞു കയ്യിൽ കൊള്ളാവുന്ന നാണയത്തുട്ടുകൾ ബാഗിൽ നിന്ന് വാരിയിട്ടുകൊണ്ടേയിരുന്നു.അവസാന തുട്ടുകള്‍ നല്കുന്നതിനിടയില് 5 വയസുള്ള കുഞ്ഞനിയന് ചേച്ചിയുടെ കയ്യില്‍ മുറുകെ പിടിച്ച് ‘മുഴുവന്‍ കൊടുക്കല്ലേടി’ എന്നു പറയുകയായിരുന്നു.നിഷ്കളങ്കമായ അവന്റെ പറച്ചിലു കേട്ട് എല്ലാവരും ഒരു നിമിഷം ചിരിച്ചുപോയി. അവസാനത്തെ ഏതാനം തുട്ടുകള്‍ കുഞ്ഞികൈ കൊണ്ട് തിരികെ ബാഗിലെടുത്തിടുകയും ചെയ്തു. ആ കുഞ്ഞുമനസുകളുടെ നന്മ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക