പാലാ: കെ.എം.മാണിക്കു ശേഷം പാലായെ ആര് നയിക്കുമെന്ന ചോദ്യത്തിന് വോട്ടര്‍മാര്‍ ഇന്ന് ഉത്തരം നൽകും.വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ വിധിയെയും പാലാ ഉപതിരഞ്ഞെടുപ്പ് സ്വാധീനിക്കുമെന്നതിനാൽ മൂന്ന് മുന്നണികള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.
അരനൂറ്റാണ്ടിനിടെ നിയമസഭയിലേക്ക് കെ.എം. മാണിയുടെ പേരില്ലാത്ത ‘ബാലറ്റ് പേപ്പര്‍’ ആദ്യമായാണ് പാലായിലെ വോട്ടര്‍മാര്‍ കാണുക. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി രണ്ടില ചിഹ്നമില്ലാതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പാലാ കാര്‍മല്‍ പബ്ളിക് സ്കൂളില്‍ നിന്ന് വോട്ടിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. വോട്ടെടുപ്പിന് ശേഷം കാര്‍മല്‍ പബ്ളിക് സ്കൂളിലെ സ്ട്രോംഗ് റൂമിലേക്ക് യന്ത്രങ്ങള്‍ മാറ്റും. 27നാണ് വോട്ടെണ്ണല്‍ നടക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക