ജുവൈരിയയുടെയും ഭര്‍ത്താവ് സമീറിന്റെയും മഹല്ലുകള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാമെന്നും കുട്ടികളുടെ വിവാഹം, പഠനം, ചികിത്സ തുടങ്ങിയ ചെലവ് വഹിക്കാമെന്നും സമീര്‍ ഉറപ്പുനല്‍കിയതായാണു വിവരം.
ഇരു മഹല്ലുകളുടെയും സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് കരാറുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മുത്തലാഖ് നിരോധന നിയമ പ്രകാരം സമീറിനെതിരേ പോലിസ് ചുമത്തിയ കേസ് തുടരും. മുത്തലാഖ് ചൊല്ലി സമീര്‍ മറ്റൊരു വിവാഹം കഴിക്കുകയും ജുവൈരിയയെയും കുട്ടികളെയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതെന്ന് ആരോപിച്ചാണ് യുവതി മക്കളെയും കൂട്ടി സമീറിന്റെ വീടിന് മുന്നില്‍ സമരം നടത്തിയത്.
വളയം പോലിസ് സമീറിനെതിരെ 2019ലെ മുത്തലാഖ് നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്.കൂടാതെ, സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ, ഒരുവര്‍ഷം മുമ്പ് കോടതി മുഖേന നടത്തിയ വിവാഹമോചനത്തിന്റെ പേരില്‍ അതിനുശേഷം പ്രാബല്യത്തില്‍വന്ന മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തതിനെ സമീറിന്റെ അഭിഭാഷകന് ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക