ന്യൂഡൽഹി: ദില്ലിയിലെ സദർ ബസാർ പ്രദേശത്തെ കടയിൽ ഉണ്ടായ തീപിടുത്തം ഉൾപ്പടെ ദീപാവലി ദിനത്തിൽ 200 ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തീപിടുത്തവുമായി ബന്ധപ്പെട്ട 214 ഫോൺ കോളുകൾ ശനിയാഴ്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച രാത്രി 11 വരെ ലഭിച്ചു.
‘അഗ്നിബാധയുമായി ബന്ധപ്പെട്ട കോളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഞങ്ങൾ നിരന്തരം പങ്കെടുക്കുകയും ഞങ്ങളുടെ ടീമിനെ സ്ഥലത്തെത്തിക്കുകയും ചെയ്യുന്നു,’ മുതിർന്ന അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ഇതുവരെ ഒരു സംഭവത്തിലും പരിക്കോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പടക്കങ്ങൾ വിൽക്കുന്നത് നിരോധിച്ചിട്ടും കഴിഞ്ഞ വർഷം ദീപാവലിയിൽ 200 ലധികം അഗ്നിബാധയുമായി ബന്ധപ്പെട്ട കോളുകൾ ലഭിച്ചതായി അഗ്നിശമന വകുപ്പ് അറിയിച്ചു.
അനധികൃത പടക്കങ്ങൾ വിൽക്കുന്നതിനെ നിരോധിക്കുകയും വിവിധ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടും, കഴിഞ്ഞ വർഷത്തെപ്പോലെ, അഗ്നിബാധയുമായി ബന്ധപ്പെട്ട കോളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.
ദില്ലി ഫയർ സർവ്വീസ് ദീപാവലിയിലെ അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് നഗരത്തിലുടനീളം 2,000 ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനോടൊപ്പം തീപിടുത്തവുമായി ബന്ധപ്പെട്ട ഏത് കോളുകളും കൈകാര്യം ചെയ്യുന്നതിനായി 25 ഉദ്യോഗസ്ഥരെ കൺട്രോൾ റൂമിലേക്ക് നിയോഗിക്കുകയും ചെയ്തു.
ദില്ലിയിലെ 61 സ്ഥിരം ഫയർ സ്റ്റേഷനുകൾ കൂടാതെ നഗരത്തിലുടനീളം വിവിധ സ്ഥലങ്ങളിൽ താൽക്കാലിക സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു.
ഇതേസമയം ഹൈദരാബാദിൽ കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് അപകടങ്ങൾ മുപ്പതിൽ നിന്നും നാലായി കുറഞ്ഞതായി ഒരു സ്വകാര്യ സ്ഥാപനം റിപ്പോർട്ട് ചെയ്തു. കൃത്യമായ ബോധവത്കരണം നടത്തിയതാണ് ഇതിനു കാരണം എന്നും അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക