വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതീക്ഷയുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു. മാധ്യമ വാർത്തകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഉണ്ടാകും. മക്കൾക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അവർ വ്യക്തമാക്കി.
കേസിൽ പുനരന്വേഷണം വേണമെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മക്കളെ കൊന്നവർ രക്ഷപ്പെടാൻ പാടില്ലെന്നും തക്കതായ ശിക്ഷ കൊടുക്കണമെന്നും അവർ പറഞ്ഞു.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. കുറ്റകൃത്യത്തില് പങ്കുള്ള രണ്ട് പേർക്ക് സിപിഐഎമ്മുമായി ബന്ധമുണ്ട്. പ്രതികൾക്ക് പാർട്ടി സഹായം ലഭിച്ചോ എന്ന് അതുകൊണ്ടാണ് സംശയിച്ചത്.
അതേ സമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്.
വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല.
രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ കേസിൽ സർക്കാർ അപ്പീലിന് പോകുമെന്നും വേണ്ടാതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതീക്ഷയുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു. മാധ്യമ വാർത്തകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഉണ്ടാകും. മക്കൾക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അവർ വ്യക്തമാക്കി.
കേസിൽ പുനരന്വേഷണം വേണമെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മക്കളെ കൊന്നവർ രക്ഷപ്പെടാൻ പാടില്ലെന്നും തക്കതായ ശിക്ഷ കൊടുക്കണമെന്നും അവർ പറഞ്ഞു.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. കുറ്റകൃത്യത്തില് പങ്കുള്ള രണ്ട് പേർക്ക് സിപിഐഎമ്മുമായി ബന്ധമുണ്ട്. പ്രതികൾക്ക് പാർട്ടി സഹായം ലഭിച്ചോ എന്ന് അതുകൊണ്ടാണ് സംശയിച്ചത്.
അതേ സമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്.
വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല.
രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ കേസിൽ സർക്കാർ അപ്പീലിന് പോകുമെന്നും വേണ്ടാതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക