ഡല്‍ഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഡല്‍ഹിയിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി ആദ്യം തെരുവിലിറങ്ങിയത്. കേരള ഹൗസിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ഉയര്‍ത്തിയ പ്രതിഷേധം ബി.എം.എസ് അഖിലേന്ത്യാ അധ്യക്ഷന്‍ സജിനാരായണനാണ് ഉദ്ഘാടനം ചെയ്തത്.
പിന്നാലെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി എത്തുകയായിരുന്നു. എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധം അരങ്ങേറിയപ്പോള്‍ സിപിഎം നേതാവ് പ്രകാശ് കാരാട്ട് പങ്കെടുക്കുന്ന പരിപാടിയും അവിടെ നടക്കുന്നുണ്ടായിരുന്നു.
വാളയാര്‍ കേസില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് എ.ബി.വി.പിയുടേയും യുവമോര്‍ച്ചയുടേയും നിലപാട്. ഭാരതീയ മാനവ രക്ഷാ സംഘ് കേരളപ്പിറവി ദിനമായ ഇന്ന് കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക