കൊടുങ്ങല്ലൂര്‍: എറിയാടും അഴീക്കോടും നാട്ടുകാര്‍ക്ക് വളര്‍ത്തുനായകളുടെ കടിയേറ്റ സംഭവത്തിനെത്തുടര്‍ന്ന് നായവളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനം. അതേസമയം പ്രദേശത്തെ വളര്‍ത്തുനായകള്‍ക്ക് അടിയന്തര കുത്തിവെപ്പ് നടത്താനും തീരുമാനമെടുത്തു
എറിയാടും അഴീക്കോടുമായി 15-ഓളം സെന്ററുകള്‍ തിരഞ്ഞെടുത്താണ് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുത്തിവെപ്പ് പരിപാടി ആരംഭിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് സൂക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തുകയും കുട്ടികള്‍ സ്കൂളിലേക്ക് വരുമ്പോഴും മടങ്ങുമ്പോഴും നായശല്യത്തില്നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക കമ്മിറ്റികളും നിരീക്ഷണങ്ങളും ഇനിമുതല്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക