തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനയിച്ചു. നീക്കം സ്വാഗതാര്‍ഹമെന്ന് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി പറഞ്ഞു. ക്രൈംബ്രാഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് വെറുമൊരു വാഹനാപകടം എന്ന നിലയ്ക്ക് മാത്രമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപകടം നടന്ന ഉടനെ ബാലഭാസ്കറിനെ മെഡിക്കല്‍ കോളജിലേക്ക് എന്തിന് കൊണ്ട് പോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്കി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക