പ്രശസ്ത തെന്നിന്ത്യന്‍ നടി ചാര്‍മ്മിള ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അവര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ദുരവസ്ഥയില്‍ കഴിയുന്നത് എന്ന വാര്‍ത്ത വന്നതോടെ മലയാളം മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റുപിടിച്ചു റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ മാധ്യമ രംഗത്തും സോഷ്യല്‍ മീഡിയയിലും നടിയെ കുറിച്ചുള്ള ചര്‍ച്ചകളും വന്നു. എന്നാല്‍, സാമ്ബത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് ചാര്‍മ്മിള പ്രതികരിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് പറയുന്ന ചാര്‍മ്മിള അത് സാമ്ബത്തിക പ്രതിസന്ധി കൊണ്ടാണെന്ന വാര്‍ത്തകള്‍ക്കെതിരെ രോഷത്തോടെയാണ് അവര്‍ പ്രതികരിച്ചത്. അത്തരം സാമ്ബത്തിക പ്രതിസന്ധി തനിക്കില്ലെന്നാണ് ചാര്‍മ്മിള പ്രതികരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതു കൊണ്ട് സാമ്ബത്തിക പ്രതിസന്ധിയില്‍ ആണെന്ന് എങ്ങനെ പറയും എന്നാണ് നടിയുടെ ചോദ്യം. കടുത്ത ഭാഷയിലാണ് അവര്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിച്ചത്. മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കവേയാണ് താന്‍ സാമ്ബത്തികമായി കടുത്ത വിഷമത്തിലാണെന്ന ആരോപണം ചാര്‍മ്മിള തള്ളിക്കളഞ്ഞത്.
ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് എനിക്ക് വീണുപരുക്കേല്ക്കുന്നത്. ഇതേ തുടര്‍ന്ന് അസ്ഥിക്ക് പൊട്ടലുണ്ടായി, സര്‍ജറിയും കഴിഞ്ഞു. എന്നാല്‍ അതുകൊണ്ട് സാമ്ബത്തികമായി പരാധീനത ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. മുമ്ബ് സാമ്ബത്തിക പ്രതിസന്ധി ഉണ്ടെന്ന് കരുതി എല്ലായെപ്പോഴും അങ്ങനെ ആകണം എന്നുണ്ടോ എന്നതാണ് ചാര്‍മിള ചോദിക്കുന്നത്. തമിഴില്‍ തനിക്ക് സിനിമ ലഭിക്കുന്നുണ്ട്. താന്‍ അഭിനയിച്ച എട്ടോളം സിനിമകള്‍ പുതുവര്‍ഷത്തില്‍ പുറത്തിറങ്ങാനുണ്ട്. സാമ്ബത്തികമായി തല്ക്കാലം പ്രശ്നങ്ങളില്ലെന്നും ചാര്‍മിള പറഞ്ഞു.
അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഡാന്‍സ് ചെയ്യാനും ഓടാനും കുറച്ചുകാലത്തേക്ക് സാധിക്കില്ല. അതല്ലാതെ വേറെ പ്രശ്നങ്ങളില്ല. എന്റെ ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വര്‍ഷങ്ങളായി ഞാന്‍ തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടയ്ക്ക് ശരീരം തടിച്ചു, അതിനുശേഷമാണ് വീണ്ടും മെലിയാന്‍ തുടങ്ങഇയതെനനും ചാര്‍മ്മിള പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി എന്നതു സര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നനും ചികില്‍സയോടൊപ്പം എനിക്ക് വേണ്ട എല്ലാ പരിഗണനയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ചവെന്നും ചാര്‍മിള വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്ന ചോദ്യവും അവര്‍ വ്യക്തമാക്കുന്നു. തന്റെ അച്ഛന് അവസാന നാളുകളില്‍ ചികിത്സയില്‍ കഴിഞ്ഞത് ഈ ആശുപത്രിയില്‍ ആയിരുന്നു എന്നതാണ് കാരണമായി ചാര്‍മിള ചൂണ്ടിക്കാട്ടുന്നത്. അച്ഛന് ഉണ്ടെന്ന തോന്നലിലാണ് ഇവിടെ ചികിത്സ തേടിയത്. അല്ലാതെ സിംപ്ലിസിറ്റി കാണിക്കാനല്ല, സാമ്ബത്തിക ബുദ്ധിമുട്ടുകൊണ്ടുമല്ല. തമിഴ്നാട് സര്‍ക്കാര്‍ എല്ലാവര്ക്കും ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിക്കാന്‍ വേണ്ടിയാണിത്. ഇതോടൊപ്പം നടികര്‍ സംഘത്തിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡും എനിക്കുണ്ട്. ആ കാര്‍ഡുപയോഗിച്ച് വലിയ ആശുപത്രികളില്‍ കാണിക്കാം. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് തോന്നിയെന്നും ചാര്മിണ മനോരമയോട് പറഞ്ഞു. നിരവധി ആയമാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടെന്നും അതുകൊണ്ടു കൂടിയാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അസ്ഥിരോഗത്തെ തുടര്‍ന്നാണ് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയെ പ്രവേശിപ്പിച്ചതെന്നും എന്നാല്‍ അവരുടെ കയ്യില്‍ പണമില്ലെന്നും സഹായിക്കാന്‍ കൂടെ ആരുമില്ലെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയതത്. 45 കാരിയായ നടി ചെന്നൈയിലാണ് താമസം. താരം സാമ്ബത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പത്ത് വയസുകാരന് മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം തന്നു സഹായിക്കണം എന്ന് ചാര്‍മിള അഭ്യര്‍ത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. തമിഴില്‍ ഇവന് വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക