ഡല്‍ഹി പൊലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ്. ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐഷി ഘോഷ് അടക്കം ഏഴ് ഇടത് വിദ്യാര്‍ത്ഥി നേതാക്കളെ പ്രതിയാക്കി ഡല്‍ഹി പൊലീസ് പ്രതിപട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് വിമര്‍ശനം.
ക്യാമ്ബസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്നും താന്‍ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഐഷി പറഞ്ഞു.
ക്യാമ്ബസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ ? ആക്രമണത്തില്‍ പരിക്ക് പറ്റിയ വ്യക്തിയാണ് താന്‍. എന്റെ വസ്ത്രത്തില്‍ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയില്‍ വിശ്വാസമുണ്ട്. ആരോപണങ്ങള്‍ പൊലീസ് കോടതിയില്‍ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു. അക്രമികള്‍ കാമ്ബസില്‍ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താന്‍ നല്കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക