കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച് വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു . സുഹേലി ദ്വീപില്‍ തമിഴ്നാട്ടില്‍ രജ്സ്റ്റര്‍ ചെയ്ത മത്സ്യബന്ധന ബോട്ടില്‍നിന്നാണ് 852 കിലോ ഗ്രാം തൂക്കംവരുന്ന 1,716 കടല്‍വെള്ളരികള്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . സമുദ്ര ജീവിയായ കടല്‍വെള്ളരി വന്‍തോതില്‍ വിദേശത്തേയ്ക്ക് കടത്തുന്നതിനിടയിലാണ് പിടികൂടിയത് .
കടല്വെള്ളരികളുടെ സംരക്ഷണത്തിനായി ലക്ഷദ്വീപ് അടുത്തിടെ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചിരുന്നു . ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള കടല്‍വെള്ളരി കടത്ത് കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ നീക്കംചെയ്ത് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വലിയ കണ്ടെയ്നറുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ . ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലേയ്ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കും കയറ്റിയയ്ക്കാനാണ് ഇത് തയ്യാറക്കിയിരുന്നത് .
സമുദ്ര ജീവിയാണ് കടല്‍ വെള്ളരി എന്നറിയപ്പെടുന്ന സീ കുക്കുംബര്‍ . നീളമുള്ള വെള്ളരിയുടെ ആകൃതിയാണ് ഇവയ്ക്ക്. കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും മഞ്ഞവരകളോടെയുമെല്ലാം ഇവയെ കാണാം. മൃദുവായ കുഴലുപോലെയുള്ളതാണ് ഇവയുടെ ശരീരം. ഭക്ഷ്യാവശ്യത്തിനും ഔഷധമായുമെല്ലാം ഇവയെ ഉപയോഗിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക