ലഖ്നൗ : ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയും കൂട്ടരും ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് രവീന്ദ്രനാഥ് തൃപ്തി എന്ന ബിജെപി എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. 2017ലാണ് സംഭവം. ഒരു മാസത്തോളം ബിജെപി എംഎല്‍എയും മറ്റ് ആറ് പേരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പൊലീസിന് പരാതി നല്കി.
2017ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുമാസത്തോളം കാലം യുവതിയെ ഹോട്ടല്‍ മുറിയില്‍ എംഎല്‍എ അടച്ചുപൂട്ടിയിട്ടിരുന്നു. പിന്നീട് ദിവസേന എംഎല്‍എയുടെ കൂട്ടാളികളുമെത്തി പീഡിപ്പിച്ചു. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഏറെ വിവാദമായ ഉന്നാവ് ബലാത്സംഗകേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക