പാലാ : പാലായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ മാവേലിക്കര സ്വദേശിനി. ഏതാനും വര്‍ഷങ്ങളായി മകനോടൊപ്പം ചിങ്ങവനത്തെ ലോഡ്ജില്‍ താമസമായിരുന്നു. മരിച്ചപ്പോള്‍ വാഹനത്തില്‍ കൊണ്ടുവന്ന് പാലായില്‍ തള്ളിയെന്ന് സൂചന.
പാലാ ഡിവൈ. എസ്. പി. ഷാജിമോന്‍ ജോസഫിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ സി.ഐ. വി.എ. സുരേഷും സംഘവും ചിങ്ങവനത്തും. മാവേലിക്കരയിലും വിശദമായ അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്.
പാലാ ടൗണിന് സമീപം തൊടുപുഴ റോഡില്‍ കാര്‍മല്‍ ജംഗ്ഷന് സമീപത്തെ കലുങ്കിനടിയിലാണ് മൃതദേഹം കിടക്കുന്നതായി കണ്ടെത്തിയത്. സമീപത്തെ ചായക്കടയിലെത്തിയവരാണ് ആദ്യം മൃതദേഹം കണ്ടത്. മലര്‍ന്ന് കിടക്കുന്ന രീതിയിലായിരുന്നു ശരീരം.
റോഡ് വികസനത്തിനൊപ്പം കലുങ്ക് പുതുക്കിപ്പണിതിരുന്നു. ഒന്നരമീറ്ററോളം ഉയരമുള്ള സംരക്ഷണഭിത്തി മറികടന്ന് ആള് കലുങ്കിനടിയിലേയ്ക്ക് വീഴില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പാലാ മേഖലയില്‍ ഈ സ്ത്രീയെ കണ്ടിട്ടില്ലെന്നും മറ്റേതെങ്കിലും തരത്തില്‍ അപായപ്പെട്ടയാളെ ഇവിടെയെത്തിച്ചു തള്ളിയതാവാമെന്നും പ്രദേശവാസികള്‍ നേരത്തെ പറഞ്ഞിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക