ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. ലോകമഹായുദ്ധങ്ങളെക്കാൾ ഭീകരമായ പ്രതിസന്ധിയാണ് രാജ്യം ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വിപത്തിനെ ലളിതമായി എടുക്കാൻ കഴിയില്ല. രാജ്യം കരുതലോടെ ഇരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് സ്ഥിതീകരിച്ചു രാജ്യങ്ങളിൽ പെട്ടെന്നാണ് രോഗം പടർന്നു പിടിച്ചത്. ഇതുവരെ കോവിഡിന് പ്രതിവിധി കണ്ടെത്താൻ ശാസ്ത്രത്തിനു കഴിഞ്ഞട്ടില്ല. രാജ്യം കരുതൽ കൈവിടരുത്. കോവിഡ്കോ സാമ്പത്തിക മേഖലയെ വളരെ മോശമായി ബാധിച്ചു.
കോവിഡ് നിസ്സാരമെന്നു കരുതരുത്. ഓരോ ഇന്ത്യകാരനും ജാഗ്രത പുലർത്തണം. കോവിഡ് ബാധിതനാകില്ലെന്നു സ്വയം ഉറപ്പു വരുത്തണം. നമ്മളെ സുരക്ഷിതരാണെന്ന് ധാരണ ശെരിയല്ല. സ്വയം പ്രഖ്യാപിത കർഫ്യൂ വേണം. ഒരാളും ലാഘവത്തോടെ കോവിഡിനെ കാണരുത്. ഒരാഴ്ച നിർബന്ധമായും എലാവരും സാമൂഹിക അകലം പാലിക്കണം. നിങ്ങളുടെ കുറച്ച ദിവസങ്ങൾ, കുറച്ചു സമയം രാജ്യത്തിനായി നിങ്ങൾ മാറ്റി വെക്കണം.
ഞായറാഴ്ച ജനത കർഫ്യൂ വേണം. ഞായറാഴ്ച രാവിലെ ഏഴു രാത്രി ഒമ്പത് വരെ ആരും പുറത്തു ഇറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണയെ നേരിടുന്നതിനു എല്ലാം മറന്നു പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക