1956ലെ മെല്‍ബണ്‍ ഒളിമ്പിക്സ്. ഫുട്ബാളിന്റെ വീറുറ്റ പോരാട്ടങ്ങളില്‍ ബൂട്ടുകെട്ടിയിറങ്ങുന്നവരില്‍ ഇന്ത്യയുമുണ്ട്. കളിയില്‍ ‘ബ്ലൂ ടൈഗേഴ്സ്’ പുലികളായിരുന്ന കാലം. ആദ്യ റൗണ്ടില്‍ ഹംഗറി പിന്മാറിയതിനെ തുടര്‍ന്ന് ഇന്ത്യ നേരിട്ട് അവസാന എട്ടിലേയക്ക് സീഡ് ചെയ്യപ്പെടുന്നു. ക്വാര്‍ട്ടറില്‍ നേരങ്കം ആസ്ട്രേലിയക്കാര്ക്കെതിരെ. 1956 ഡിസംബര്‍ ഒന്നിന് നടന്ന ആ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് 4-1ന്. നെവില്‍ ഡിസൂസയുടെ തകര്‍പ്പന്‍ ഹാട്രിക് മികവില്‍ ഒളിമ്ബിക് സെമി ഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ കുതിക്കുമ്പോള്‍ അതിനു പിന്നിലെ ചാലകശക്തികളിലൊരാളായിരുന്നു പ്രദീപ് കുമാര്‍ ബാനര്‍ജി എന്ന പി.കെ. ബാനര്‍ജി. വിങ്ങിലൂടെ കുതിച്ചുകയറി ആ ജയ്പാല്ഗുഡിക്കാരനാണ് അന്ന് രണ്ടുതവണ ഗോളിലേക്ക് വഴിയൊരുക്കിയത്. സെമിയില്‍ യുഗോസ്ലാവിയയോട് തോല്‍ക്കുകയായിരുന്നു ഇന്ത്യ. നാലു വര്‍ഷം കഴിഞ്ഞ് റോമില്‍ ഒളിമ്ബിക്സിന് ഇന്ത്യയെത്തുമ്പോഴും മിന്നും ഫോമിലായിരുന്നു ബാനര്‍ജി. ഇപ്പോഴത്തെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ അന്ന് ഒളിമ്ബിക്സില്‍ ഇന്ത്യ 1-1ന് കെട്ടിപ്പൂട്ടി നിര്‍ത്തിയ മത്സരത്തില്‍ ചരിത്രം കുറിച്ച സമനിലഗോള്‍ പിറന്നത് ആ ബംഗാളുകാരെന്റ ബൂട്ടില്‍ നിന്നായിരുന്നു. അന്ന് ടീമിന്റെ നായകന് കൂടിയായിരുന്നു അദ്ദേഹം. മലേഷ്യയിലെ മെര്‍ദേക്ക കപ്പ് ടൂര്‍ണമന്റില്‍ 1959ലും 1964ലും വെള്ളിയും 1965ല്‍ വെങ്കലവും നേടിയ ഇന്ത്യന്‍ ടീമുകളിലും ബാനര്‍ജി അനിഷേധ്യ ഘടകമായിരുന്നു. വലങ്കാലില്‍നിന്ന് പിറക്കുന്ന പൊള്ളുന്ന ഷോട്ടുകളായിരുന്നു പി.കെയുടെ മുഖമുദ്ര. കളിയില്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയതും കരുത്തുപകര്‍ന്നതും അതുതെന്നയായിരുന്നു. ഇന്ത്യക്കായി 84 മത്സരങ്ങളില്‍ 65 തവണ വല കുലുക്കാന്‍ തുണയായതും ആ പ്രഹരശേഷി തന്നെ.
മെല്‍ബണ്‍ ഒളിമ്ബിക്സിന് തൊട്ടുമുമ്ബത്തെ വര്‍ഷം (1955) മാത്രമാണ് ബാനര്‍ജി രാജ്യാന്തര ഫുട്ബാളില്‍ അവതരിച്ചത്. ആര്യന് എഫ്.സിക്കും ഈസ്റ്റേണ്‍ റെയില്‍വേക്കും പന്തുതട്ടി വളര്‍ന്ന പി.കെ വിങ്ങിലൂടെ നടത്തുന്ന ചടുലചലനങ്ങള് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്പെടാന് അധികം താമസമുണ്ടായില്ല. ധാക്കയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആ 19കാരന് തെരഞ്ഞെടുക്കപ്പെട്ടു. ആ ടീമിലായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച േഗാളിമാരിലെരാളായ പീറ്റര്‍ തങ്കരാജിേന്റയും അരങ്ങേറ്റം. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമെഡല്‍ ജേതാക്കളായപ്പോള്‍ ടീമിെന്റ മുന്നണിപ്പോരാളിയായിരുന്നു ബാനര്‍ജി. വലതു വിങ്ങില്‍ ബാനര്‍ജിയും ഇന്‍ൈസഡ് ലെഫ്റ്റ് പൊസിഷനില്‍ ചുനി ഗോസ്വാമിയും ഔട്ട്സൈഡ് ലെഫ്റ്റില്‍ തുളസീദാസ് ബലറാമും അണിനിരന്ന ആ ടീം ഇന്ത്യ കണ്ട മികച്ചവയില്‍ ഒന്നായിരുന്നു. 1958, 66 ഏഷ്യാഡുകളിലും പി.കെ ഇന്ത്യന്‍ ബൂട്ടണിഞ്ഞു.
ബ്രിട്ടീഷ് ഭരണ കാലത്ത് ബംഗാള്‍ പ്രസിഡന്സിയില് (ഇപ്പോഴത്തെ പശ്ചിമ ബംഗാള്‍) ഉള്‍പ്പെട്ട ജയ്പാല്ഗുഡിയില് 1936 ജൂണ്‍ 23നായിരുന്നു ബാനര്‍ജിയുടെ ജനനം. ജയ്പാല്‍ഗുഡി ജില്ല സ്കൂളിലും ജംഷഡ്പൂര്‍ െക.എം.പി.എം സ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസ സമയത്ത് 15ാം വയസ്സില്‍ ബിഹാറിനുവേണ്ടി സേന്താഷ് ട്രോഫിയില്‍ വലതുവിങ്ങില്‍ ജഴ്സിയണിഞ്ഞു. 1954ല്‍ ആര്യന് എഫ്.സിയുടെ ഭാഗമായി ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് ചേക്കേറി. അടുത്ത വര്‍ഷം ഈസ്റ്റേണ്‍ റെയില്‍വേയിലേക്കും. പിന്നീട് പ്രൊഫഷനല്‍ കരിയറിലുടനീളം ഈസ്റ്റേണ്‍ റെയില്‍വേയായിരുന്നു തട്ടകം. ഈസ്റ്റ്ബംഗാളും മോഹന്‍ ബഗാനും മുഹമ്മദന്‍ സ്പോര്ട്ടിങ്ങുമടങ്ങിയ ത്രിമൂര്‍ത്തികള്‍ക്കിടയില്‍ അക്കാലത്ത് കിരീടനേട്ടവുമായി ഈസ്റ്റേണ്‍ റെയില്‍വേ കരുത്തുകാട്ടിയതിനു പിന്നില്‍ ബാനര്‍ജിയുടെ കളിമികവിന് വലിയ പങ്കുണ്ടായിരുന്നു.
ഫുട്ബാളില്‍ ഫിഫയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ പുരസ്കാരം നേടിയ ബാനര്‍ജിയാണ് രാജ്യത്ത് ആദ്യമായി അര്‍ജുന പുരസ്കാരം നേടിയ ഫുട്ബാളര്‍. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു. പരിക്കുകാരണം കരിയറിന് പ്രതീക്ഷിച്ചതിലും നേരത്തേ, വിരാമം കുറിക്കേണ്ടി വന്ന ബാനര്‍ജി ദശാബ്ധത്തോളം ഇന്ത്യന്‍ ടീമിെന്റ പരിശീലകനായും പ്രവര്‍ത്തിച്ചു.കളിയുടെ പുരോഗതിക്കായി കൃത്യമായ പദ്ധതികളുണ്ടായിരുന്നു പി.കെയുടെ മനസ്സില്‍. കതിരില്‍ വളംവെക്കാതെ ചെറുപ്പത്തിലേ താരങ്ങളെ വളര്ത്തിക്കൊണ്ടുവരേണ്ടതിെന്റ ആവശ്യകത എല്ലായ്പോഴും അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിക്കറ്റില്‍ മിന്നായം പോലെ വന്നുപോകുന്നവര്‍ ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കുന്ന കാലത്ത് രാജ്യത്തിനുവേണ്ടി ദീര്‍ഘകാലം ബൂട്ടുകെട്ടിയിട്ടും എവിടെയെുമെത്താതെ പോകുന്ന ഫുട്ബാളര്‍മാരുടെ ൈദന്യത എന്നും ബാനര്‍ജിയെ നൊമ്ബരപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഫുട്ബാളിെന്റ ഉയര്‍ച്ചയെ അത്രമേല്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം, അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളുമായി എന്നും സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക