പാലക്കാട് : സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി നിയമമന്ത്രി എ.കെ.ബാലൻ. കരാർ നൽകിയ ഐടി വകുപ്പിന്റെ നടപടിയോട് സർക്കാരിന് വിയോജിപ്പില്ല. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രവർത്തനത്തിന് കമ്പനി പ്രാപ്തമാണോ എന്നതുമാത്രം നോക്കിയാൽ മതി. സേവനം വെറുതെ കിട്ടുന്നത് സ്വീകരിക്കുന്നതിൽ എന്താണ് തടസം മന്ത്രി ചോദിച്ചു.ഒട്ടേറെ അഗ്നിപരീക്ഷകൾ പിണറായി നേരിട്ടിട്ടുണ്ട്.
ആരുടെയും കാരുണ്യവും തലോടലും കൊണ്ടല്ല അത് അതിജീവിച്ചത്. എല്ലാ രീതിയിലും സ്പ്രിൻക്ലറിന് കരാർ നൽകിയതിൽ തെറ്റില്ല. പ്രതിപക്ഷത്തിന്റേതു തികച്ചും രാഷ്ട്രീയ ആരോപണമാണ്. അവർക്ക് സർക്കാരിന്റെ മികച്ച പ്രവർത്തനത്തിൽ ആശങ്കയുണ്ട്.
എല്ലാ ഫയലുകളും നിയമവകുപ്പ് പരിശോാധിക്കേണ്ടതില്ലെന്നും ബാലൻ ന്യായീകരിച്ചു.സ്പിൻക്ലർ കരാറുമായി ബന്ധപ്പെട്ട് നാളെ പ്രശ്നം വന്നാല്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ഐടി വകുപ്പിന് മാത്രമായിരിക്കും ഉത്തരവാദിത്തം.
സർക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന് ഐടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. എഡിബി കരാറിന്റെ ഒരു രേഖപോലും സെക്രട്ടേറിയറ്റിലില്ലെന്ന് ഓർക്കണമെന്നും നിയമമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക