ലഖ്നോ: മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തര്‍പ്രദേശിലെ ക്വാറന്റീന് കേന്ദ്രത്തിലുള്ളവര്‍ നയിക്കുന്നത് ദുരിതജീവിതം. ആഗ്രയിലുള്ള ക്വാറന്റീന് കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന് അപ്പുറത്തുള്ള വെള്ളകുപ്പിയും ബിസ്കറ്റും ഭക്ഷണപ്പൊതികളും എടുക്കാന്‍ തിരക്ക് കൂട്ടുന്നവരുടെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
ഭക്ഷണം നല്കാന് അമിത അകലം പാലിച്ച അധികൃതര്‍, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറന്നു. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിനപ്പുറത്ത് കൊണ്ടുവെക്കുന്നതും ക്വാറന്റീനിലുള്ളവര്‍ തിരക്ക് കൂട്ടി കൈ പുറത്തേക്കിട്ട് അവ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ക്വാറന്റീന് കേന്ദ്രത്തിന് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.സമ്ബര്‍ക്ക വിലക്കിലുള്ളവര്‍ക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന് ഇവര്‍ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവുെമത്തിച്ച് നല്കാന് ഒരു സംവിധാനവുമില്ലെന്നും തങ്ങെള പൂര്‍ണമായും അവഗണിക്കുകയാണെന്നും അവര്‍ പറയുന്നു.
വീഡിയോ പുറത്ത് വന്ന് വിമര്‍ശനമുയര്‍ന്നതോടെ, മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ക്വാറന്റീനില്‍ കഴിയുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മുതിര്‍ന്ന മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയതായി ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എന്‍. സിങ് അറിയിച്ചു. ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സൗകര്യകള്‍ ഒരുക്കിയതായും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
നേരത്തെ ഉത്തര്‍പ്രദേശിലെ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക