ഓൺലൈൻ ഗെയിമായ ലുഡോ കളിച്ച് തുടർച്ചയായി തോറ്റതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ല് തല്ലിയൊടിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. നട്ടെല്ലിന് പരിക്കേറ്റ 24 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവിനൊപ്പം വീട്ടിലിരിക്കുന്നതിനാൽ ഇവർ ലൂഡോ ഗെയിം കളിക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് റൗണ്ട് വരെ തുടർച്ചയായി തോറ്റതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്.
ലോക്ക്ഡൗണ്‍ ആയതിനാല്‍ പുറത്തിറങ്ങാനാവാതെ വന്നതോടെ ദമ്ബതികള്‍ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണില്‍ ലുഡോ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങിയ ശേഷം തുടര്‍ച്ചയായി മൂന്ന്, നാല് കളികളില്‍ ഭാര്യ ഭര്‍ത്താവിനെ പരാജയപ്പെടുത്തി. വാക്കാലുള്ള തർക്കത്തിലാണ് ഇവരുടെ വഴക്ക് ആരംഭിച്ചത്. പിന്നീട് അശ്ലീലം പറഞ്ഞ് ഭർത്താവ് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഭാര്യയ്ക്ക് തന്നേക്കാൾ വരുമാനമുണ്ടെന്നും ബുദ്ധിമതിയാണെന്നുമുള്ള തോന്നൽ കൊണ്ടാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഇവരുമായി സംസാരിച്ച അഭയം ഹെൽപ് ലൈൻ കൗൺസലേഴ്സ് പറയുന്നു. ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
ചികിത്സക്ക് ശേഷം ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ച യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ കൗണ്‍സിലിങ്ങില്‍ ഭര്‍ത്താവ് ക്ഷമ ചോദിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ താല്പര്യമുണ്ടെന്നും വ്യക്തമാക്കി.
ഭര്‍ത്താവ് മാപ്പപേക്ഷിച്ചതിനാല്‍ കേസെടുക്കേണ്ടെന്ന് പറഞ്ഞ യുവതി മാതാപിതാക്കളോടൊപ്പം കുറച്ച് ദിവസം ചെലവഴിച്ച ശേഷം ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക