ആലപ്പുഴ: കായംകുളത്ത് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ ലോറിയില്‍ എത്തിച്ച 350കിലോയോളം വരുന്ന ഒമാന്‍ മത്തിയാണ് അധികൃതര്‍ പിടികൂടിയത്.
ആലപ്പുഴ ഭാഗങ്ങളില്‍ ഇറക്കിയതിനു ശേഷം കായംകുളത്തേക്ക് കൊണ്ടുവന്നതായിരുന്നു. പിടിച്ചെടുത്ത മത്സ്യത്തിന് ദിവസങ്ങളോളം പഴക്കം വരും. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടങ്ങളിലും പഴകിയ മല്‍സ്യങ്ങള്‍ എത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നഗരസഭകളും ആരോഗ്യവിഭാഗവും മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കി.
Also Read : രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ കൊറോണവൈറസ് ഒളിച്ചിരിക്കാമെന്ന് പഠനം
അതേ സമയം, കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്ന ഓപ്പറേഷന് സാഗര്‍ റാണി പരിശോധനയില്‍ 9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു. ബുധനാഴ്ച മാത്രം 462 കിലോഗ്രാം മത്സ്യം പിടികൂടുകയും വിവിധ ജില്ലകളിലായി 22 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 1,58,608 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യമാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ, ഫിഷറീസ്, പൊലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഓപറേഷന് സാഗര്‍ റാണി പരിശോധനകള്‍ പുരോഗമിക്കുന്നത്.
Also Read : ബ്രേക്ക് അപ്പിനുശേഷം ഇതായിരുന്നു അവസ്ഥതുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക