പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. നാല് കുട്ടികളും 49 ഗര്‍ഭിണികളുമുള്‍പ്പെടെ 181 പ്രവാസികള്‍ കൊച്ചിയില്‍ വിമാനമിറങ്ങി. വ്യാഴാഴ്ച രാത്രി 10.08 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കരിപ്പൂരില്‍ അഞ്ച് കുട്ടികളടക്കം 182 പേരാണ് രാത്രി 10.32 ന് വിമാനമിറങ്ങിയത്. പ്രവാസികളെ ക്വാറന്റീന് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനായി കെ.എസ്.ആര്.ടി.സി ബസുകളും ആംബുലന്‍സുകളും ടാക്സികളും സജ്ജമാക്കിയിരുന്നു.
കൊച്ചിയില്‍ വിമാനമിറങ്ങിയ നാല് കുട്ടികളും 49 ഗര്‍ഭിണികളുമുള്‍പ്പെടെ 53 പേരെ വീടുകളിലേക്ക് അയക്കും. ഇവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇവരെ ബന്ധുക്കള്‍ക്ക് കൂട്ടിക്കൊണ്ടുപോകാം. മറ്റുള്ളവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. ഏഴ് ദിവസം കഴിഞ്ഞ് പരിശോധനക്ക് ശേഷം രോഗമില്ലെങ്കില്‍ വീട്ടിലേക്ക് പോകാം. വീടുകളില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം.
Abu Dhabi -Kochi first flight landed at Cochin International Airport with 181 passengers which includes 49 pregnant women. #COVID19 #evacuation #stranded #coronavirus video credit CIAL pic.twitter.com/NApe8imKs1
— SIVARAM V. (@shivphotos) May 7, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക