തിരുവനന്തപുരം: കോവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ 1000 രൂപ വീതം ധനസഹായം നല്‍കുമെന്ന് ധനകാര്യ മന്ത്രി ഡോ:ടി.എം തോമസ് ഐസക്.14,78,236 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. റേഷന്‍ കാര്‍ഡ് ഉടമയാണ് ഗുണഭോക്താവ്.
ബുധനാഴ്ച റേഷന്‍ കടകളില്‍ പട്ടിക പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. പട്ടികയില്‍ പേരുള്ളവര്‍ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നല്‍കിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തുമ്ബോള്‍ ഒപ്പിട്ട് ഏല്‍പ്പിച്ചു പണം കൈപ്പറ്റണം. പണവുമായി എത്തുമ്ബോള്‍ യാതൊരു ഫീസും ഗുണഭോക്താവ് രൂപ കൊണ്ട് തരുന്ന സഹകരണ ബാങ്ക് ജീവനക്കാരാണ് നല്‍കേണ്ടതില്ലെന്നും വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെ ധനസഹായം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഇനി ഇത്തരം സഹായം നല്‍കേണ്ടി വരികയാണെങ്കില്‍ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കാനുമാണ് സത്യപ്രസ്താവനയില്‍ ബാങ്ക് അക്കൗണ്ട് നമ്ബറും ഒന്നില്‍ കൂടുതല്‍ ആധാര്‍ നമ്ബറും രേഖപ്പെടുത്തുന്നത്. ബി പി എല്‍ അന്ത്യോദയ റേഷന്‍ കാര്‍ഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെന്ഷന് /ക്ഷേമ നിധി പെന്ഷന് വാങ്ങുന്നവരുടെ പട്ടികയുമായി ആധാര്‍ നമ്ബര്‍ അടിസ്ഥാനത്തില്‍ ഒത്തു നോക്കി പെന്ഷന് വാങ്ങാത്തവരെ കണ്ടു പിടിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ കേരളം, സംസ്ഥാന സര്‍ക്കാരിന്റെ II ടി.എം.കെ എന്നീ സ്ഥാപനങ്ങള്‍ ആണ് നല്‍കിയതെന്നും തോമസ് ഐസക് വ്യക്തമാക്കി.
റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ ആയതിനാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഇതിന്റെ പരിധിയില്‍ വരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനു വേണ്ട തുക കണ്ടെത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ ഈയിനത്തില്‍ യാതൊരു സാമ്ബത്തിക സഹായവും നല്‍കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക