കോവിഡ് കാലത്തെ നോമ്പ് അനുഭവം പങ്കുവയ്ക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥന് പിബി നൂഹിന്റെ ഭാര്യ ഫാത്തി സലിം. ബംഗാളിലെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും നോമ്പ് നോക്കുന്ന ഭര്‍ത്താവിനെക്കുറിച്ചും ഫാത്തി വാചാലയാകുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
കഴിഞ്ഞ വര്‍ഷം ഈ സമയം നാട്ടിലുണ്ടായിരുന്നു .
പെരുന്നാളും നാട്ടില്‍ .
നല്ല അടിപൊളി ആയി ആഘോഷിച്ചു .
ഇത്തവണ ബംഗാളില്‍ . പോകാന്‍ വഴിയില്ലാത്തത് കൊണ്ടല്ല .സേഫ് ആയി തന്നെ പോകാന്‍ കഴിയും . പക്ഷെ അങ്ങനെ ഓടിപോകേണ്ട ഒരു കാര്യവുമില്ല .
വീട്ടിലെ കൊറോണ പോരാളിക്ക് വരാന്‍ കഴിയില്ല .
ഇക്കഴിഞ്ഞ ഒന്നൊന്നര മാസവും,നോമ്പിന്റെ മൂന്നു ആഴ്ചകളും രണ്ട് ദിവസം നോമ്പ് തുറക്കാന്‍ വീട്ടില്‍ ഉണ്ടായിരുന്നു .
ബാക്കി ദിവസങ്ങളില്‍ െ്രെഡവറുടെ കയ്യില്‍ ഭക്ഷണം കൊടുത്തു വിടും . ബാങ്ക് കൊടുക്കുന്ന സമയം ഫോണ്‍ ചെയ്യും . മിക്കവാറും എടുക്കില്ല . എടുത്താല്‍ ഓക്കേ എന്ന് പറഞ്! കട്ട് ചെയ്യും . ഒരു മണിക്കൂര്‍ കഴിഞ് െ്രെഡവറെ ഫോണ്‍ ചെയ്താല്‍ പുള്ളി പറയും . സാര്‍ വന്നില്ല .
ആദ്യമൊക്കെ വീണ്ടും ഫോണ്‍ ചെയ്യുമായിരുന്നു. ഇപ്പൊ ഞാന്‍ ചെയ്യാറില്ല . നബന്നയില്‍ 13 നമ്പര്‍ ഫ്ലോറില്‍ വിരലിലെണ്ണാവുന്ന ഉദ്യോസ്ഥരില്‍ നോമ്പുള്ളവര്‍ ഇല്ല .അത് കാരണം മറ്റുള്ളവര്‍ അത് ഓര്‍ക്കാറുമില്ല . വെള്ളം കുടിച്ചു , ചായ കുടിച്ചോ തുറക്കുന്നുണ്ടാവാം .ഭക്ഷണം കഴിക്കുന്നത് മിക്കവാറും 8 നു ശേഷമാണു .
സീനിയര്‍സ് ഉപദേശിച്ചു . കൊറോണ കാലത് നോമ്പ് പിടിച്ചാല്‍ ഇമ്മ്യൂണിറ്റി കുറയുമെന്ന് . ഭാഗ്യം കാരണം ഇത് വരെ പ്രശ്നങ്ങള്‍ ഇല്ല .
കുട്ടികളും ഞാനും രണ്ട് മാസമായി വീട്ടില്‍ തന്നെ .
ജനുവരി മുതല്‍ മാര്‍ച്ച് വരെ ലങ്സ് ഇന്ഫെക്ഷന് ഉണ്ടായിരുന്ന എന്നോട് ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു .
ഓഫീസില്‍ നിന്ന് പുള്ളി വരുമ്പോ ആദ്യമൊക്കെ നല്ല പേടിയായിരുന്നു . ഇപ്പൊ അതങ്ങനെ ഇല്ലാതായി .
മൊത്തം പോസിറ്റീവ് !
പിറന്നാള്‍ ദിവസം ഏഴരക് നോമ്പ് തുറന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ മീറ്റിംഗിന് പോകാന്‍ ഇറങ്ങുന്ന വാപ്പാനെ തടയുന്ന മോളാണ് ചിത്രത്തില്‍ . പോയിട്ട് പെട്ടന്ന് വരാം എന്ന് പറഞ്ഞതിന് പിണങ്ങി ഇരിക്കുന്നു ആയിഷ .
വാക് പാലിച്ചു .പത്തിന് മുന്‍പ് വന്നു . ഞങ്ങള്‍ ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക