ഹൈദരാബാദ്: ഉത്ര വേദന കൊണ്ടു പുളയുമ്ബോഴും ആശുപത്രിയിലെത്തിക്കാന്‍ വൈകിക്കുന്നതില്‍ സൂരജ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. രാത്രി 8 മണിയോടെയാണ് സംഭവം. വീടിനു പുറത്തു പോയപ്പോള്‍ പാമ്ബു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നല്‍കിയെന്നും സൂരജ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ 3 നാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിവസമായിരുന്നു. സാധാരണ തലേ ദിവസം എത്താറുള്ള സൂരജ് ഒരു ദിവസം മുന്‍പേ ഉത്രയുടെ വീട്ടിലെത്തുകയായിരുന്നു.
രാത്രി എല്ലാവര്ക്കും കുടിക്കാനായി സൂരജ് ജ്യൂസ് ഉണ്ടാക്കി. തന്റെ പങ്ക് കൂടി ഉത്രയെ കൊണ്ട് കുടിപ്പിച്ചു. പാമ്ബ് കടിയേല്‍ക്കുന്നതിന് മുന്‍പ് തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താന്‍ ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ആ രാത്രി മുഴുവന്‍ അയാള്‍ അതേ മുറിയില്‍ കഴിഞ്ഞു. രാവിലെ എഴുന്നേല്‍ക്കാതായപ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേര്‍ന്ന് മകളെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അച്ഛന് വിജയസേനന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക