കൊല്ലം: അഞ്ചലിൽ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തിൽ പൊലീസ്. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്.
ഉത്രയ്ക്ക് വിവാഹ വേളയില്‍ കൊടുത്ത 96 പവനും കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് നല്കിയ 12 പവനും വിവാഹത്തിന് മുമ്പ് ഉത്ര ധരിച്ചിരുന്ന 4 പവനും ഉള്‍പ്പെടെ 112 പവന് സ്വര്‍ണം നല്‍കിയതായാണ് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞത്.
ബാങ്കിന്റെ അടൂര്‍ ശാഖയിലെ ലോക്കറില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പത്തുപവനേ ഉണ്ടായിരുന്നുള്ളു. 38 പവന് സൂരജന്റെ വീട്ടുകാര്‍ പറമ്പില്‍ കുഴിച്ചിട്ടത് നേരത്തെ കണ്ടെത്തിയിരുന്നു. വായ്പയെടുക്കാന്‍ ആറുപവന്‍ സൂരജ് ഇവിടെ പണയം വച്ചിട്ടുണ്ട്.
സുരേന്ദ്രന് ആട്ടോ ടാക്സി വാങ്ങാന്‍ 21 പവന് ഈടായി വാങ്ങി ഉത്രയുടെ മാതാപിതാക്കള്‍ പണം നല്‍കിയിരുന്നു. ഇതെല്ലാം കൂടി 75 പവന് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക