തിരുവനന്തപുരം: സ്വര്‍ണം പണയത്തിന് പണം കടമെടുത്ത് മടങ്ങിയ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച തട്ടിപ്പുകാരന് പിടിയില്‍. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ കാഞ്ഞിരംകുളം ചാവടി മണല്‍തട്ട് കാനാന്‍ കോട്ടേജില്‍ ഷിബു എസ്.നായരാണ് (42) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പനച്ചമൂട് പുളിമൂട് ജംഗ്ഷന് സമീപത്തുവെച്ച് വേങ്കോട് സ്വദേശിയായ വീട്ടമ്മയുടെ കൈയില്‍നിന്നാണ് പണം കവര്‍ന്നത്.
പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍നിന്ന് സ്വര്‍ണം പണയംവെച്ചിട്ട് പുറത്തിറങ്ങി നടക്കുമ്ബോഴാണ് ബൈക്കിലെത്തിയ മോഷ്ടാവ് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. പണമടങ്ങിയ ബാഗുമായി ബൈക്കോടിച്ച് പോകാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി വെള്ളറട പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സുവിശേഷകനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ഒട്ടേറെ മോഷണക്കേസുകളിലും തട്ടിപ്പ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീടുനിര്‍മ്മാണത്തിന് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞും ചികിത്സാ സഹായം വാഗ്ദാനം ചെയ്തും പലരില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ ഷിബു പ്രതിയാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്ബ് വരെ ജയിലിലായിരുന്ന ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണം നടത്തവേയാണ് പിടിക്കപ്പെട്ടത്. മോഷണത്തിനുപയോഗിച്ച ബൈക്കിനെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷിബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക