പ്രവചിക്കപ്പെട്ടതിനേക്കാൾ 12 ദിവസം മുൻപ് തെക്ക് പടിഞ്ഞാറൻ മൺസൂൺ രാജ്യം മുഴുവൻ എത്തിയതായി കാലവസ്ഥാ കേന്ദ്രം. 2011 ന് ശേഷം ഇത് മൂന്നാം തവണയാണ് ഇങ്ങനെ മഴ ലഭിക്കുന്നത്. കാലവർഷം വൈകാതെ തന്നെ ഊർജ്ജം വീണ്ടെടുക്കുമെന്നും വകുപ്പ് വ്യക്തമാക്കി. ഇപ്പോൾ പ്രതീക്ഷിച്ച അളവിലാണ് മഴ ലഭിക്കുന്നത്. ജൂൺ 25 വരെ 21 ശതമാനം അളവിൽ മഴ ലഭിക്കുമെന്നും വകുപ്പ് അറിയിച്ചു. കാർഷിക മേഖലയെ ആശ്രയിക്കുന്ന മൂന്നിൽ രണ്ട് പ്രദേശങ്ങൾക്കൾക്കും മൺസൂണിന്റെ വരവ് വളരെ ആശ്വാസമായിരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങിയതും മധ്യ- ഇന്ത്യയിൽ വീശിയ ചുഴലിക്കാറ്റുമാണ് മൺസൂണിന്റെ വരവ് നേരത്തേയാക്കാൻ സഹായിച്ചതെന്നാണ് നിഗമനം. അടുത്ത രണ്ടാഴ്ച കിഴക്ക്, വടക്കുകിഴക്കൻ, മധ്യ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം ഉത്തരേന്ത്യയിലും മഴ കനക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം രണ്ട് ആഴ്ച വൈകിയായിരുന്നു മൺസൂൺ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക