പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിൽ നിന്നും കൂട്ടത്തോടെ രോഗമുക്തരായി ഒരു കുടുംബം കൂടി. ഇരിട്ടി സ്വദേശികളായ ഒരു വീട്ടിലെ നാലുപേരാണ് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്.
കൊവിഡ് പോസിറ്റീവായി മരണപ്പെട്ട ഇരിട്ടി സ്വദേശിയായ മുഹമ്മദിന്റെ ഭാര്യയും മകനും ഗർഭിണി കൂടിയായ മകന്റെ ഭാര്യയും മകന്റെ മകനായ 2 വയസ്സുകാരനുമാണ് കൊവിഡ് പോസിറ്റീവായി ചികിത്സ തേടുകയും 20 ദിവസങ്ങൾക്ക് ശേഷം രോഗമുക്തരായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിൽ നിന്നും ഇന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
പ്രിൻസിപ്പാൾ ഡോ കെ.എം കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ ഡി കെ മനോജ്, ഡോ വിമൽ റോഹൻ, ആർ.എം.ഒ ശോ എസ്.എം സരിൻ, ഡോ അരുൺ ശ്രീ പരമേശ്വരൻ, നേഴ്സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടുവയസ്സുകാരന് കളിപ്പാട്ടങ്ങൾ സമ്മാനിച്ചാണ് ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇതാദ്യമായാണ് കൊവിഡ് പോസിറ്റീവായി മരണപ്പെട്ട രോഗിയുടെ കുടുംബാംഗങ്ങളാകെ രോഗമുക്തരാകുന്നത്.
116 പോസിറ്റീവ് രോഗികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിൽ ഇതുവരെ ചികിത്സ തേടിയപ്പോൾ 113 പേരേയും രക്ഷപ്പെടുത്താൻ സാധിച്ചു. ഇതിൽ 74 പേർ ഇതിനോടകം അസുഖം ഭേദമായി ആശുപത്രി വിട്ടു. 39പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ല. 3 പേർ മരണപ്പെടുകയുണ്ടായി. കോവിഡ് ബാധിതരായ ഗർഭിണികൾ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയതും പരിയാരത്താണ്. 27 പേരാണ് ഇതിനോടകം ചികിത്സ തേടിയത്.
ഉറപ്പിക്കേണ്ട, ചിലപ്പോൾ തിരിച്ചു വന്നേക്കാം; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരോട്
കൊവിഡ് ബാധിതരായി ചികിത്സ തേടിയ നാലാമത്തെ കുടുംബമാണ് ഇതോടെ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങുന്നത്. മറ്റ് മൂന്ന് ഘട്ടത്തിലും ചികിത്സ തേടിയ മുഴുവൻ പേരേയും രക്ഷ പ്പെടുത്താൻ സാധിച്ചു. മാത്രമല്ല, ഒരു കുടുംബത്തിലെ ഗർഭിണിയും ഭർത്താവും കുട്ടിയും ചികിത്സ തേടുകയും കൊവിഡ് മാറി പ്രസവിച്ച് പുതിയ അംഗത്തോടൊപ്പമാണ് കാസർഗോഡ് സ്വദേശികളായ കുടുംബാംഗങ്ങൾ ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയത്.
ഇരിട്ടി സ്വദേശിയായ മുഹമ്മദ് കൊവിഡ് പോസിറ്റീവായതോടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തേയും ആശുപത്രി യിൽ പ്രവേശിപ്പിച്ചത്. കരളാർബുദത്തോടൊപ്പം കൊവിഡ് ബാധയും വാർദ്ധക്യ സഹജമായ മറ്റ് അസുഖങ്ങളുമുണ്ടായിരുന്ന മുഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ പരാമവധി ശ്രമി ച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ കുടുംബാംഗങ്ങളേയും കോവിഡ് മുക്ത രാക്കാൻ സാധിച്ചു. ജീവൻ രക്ഷപ്പെടുത്തിയതിൽ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക