സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും സംവിധായകനുമായ ശേഖര്‍ സുമന്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കാണാമറയത്ത് പലതും ഉണ്ടെന്നും ശേഖര്‍ ആരോപിക്കുന്നു. ‘ജസ്റ്റിസ് ഫോര്‍ സുശാന്ത് ഫോറം’ എന്ന കാമ്പെയ്നും സുമന് ഉണ്ടാക്കിയിട്ടുണ്ട്.
”സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങള്‍ മിസിംഗ് ആണ്. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.”
”ഞാനും ഷാരൂഖ് ഖാനും അല്ലാതെ മിനിസ്ക്രീനില്‍ നിന്നെത്തി ബിഗ് സ്ക്രീനില്‍ മികച്ച വിജയം നേടിയ ഒരാളാണ് സുശാന്ത്. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്റെ പക്കല്‍ തെളിവുകളില്ല. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു” എന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവിന്റെ വസതിയില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സുമന് പറഞ്ഞു.
ജൂണ്‍ 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത് ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ചത്. കുടുംബാഗംങ്ങളും സുഹൃത്തുക്കളും അടക്കമുള്ള പലരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൂന്ന് സ്പെഷ്യല്‍ ടീമുകളാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക