മഹാരാഷ്ട്ര: സാധനം വാങ്ങാന്‍ കടയിലെത്തിയ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ബലാത്സംഗം ചെയ്ത യുവാവിനെ പ്രതിയെ പോലീസ് പിടികൂടി. രാജസ്ഥാന് സ്വദേശി നലസോപാര നഗരത്തിലെ കടയുടമ ശിവ ചൗധരി (30)യെ യാണ് പോലീസ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. യുവാവിനെ ഈമാസം 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. സാധനം വാങ്ങാന്‍ കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 32 കാരിയായ യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം മൃതശരീരം ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് മൃതദേഹം പിക്കപ്പ് വാനില്‍ ഉപേക്ഷിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ചൗധരി നടത്തിയ ക്രൂരത പുറംലോകം അറിഞ്ഞത്.
ക്വാറന്റീനില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് പിടികൂടി
പലചരക്ക് സാധനങ്ങളും കുട്ടികള്‍ക്ക് കളിപ്പാട്ടവും വാങ്ങാന്‍ പോയ യുവതി രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പിറ്റേദിവസം ഒരു പിക്കപ്പ് വാനില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തി.
സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ഏറെനാളുകളായി വാന്‍ ഓടിക്കാറില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചത്. പലചരക്ക് കടയില്‍നിന്ന് യുവതി കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കുന്ന കടയില്‍ പോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് കടയുടമയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ചുരുളഴിഞ്ഞത്.
തന്റെ കടയിലെത്തിയ സ്ത്രീയുമായി സാധനങ്ങളുടെ വിലയെച്ചൊല്ലി ചൗധരി തർക്കിക്കുകയും തുടർന്ന് ഇവരെ അടിച്ചുവീഴ്ത്തി കഴുത്തു മുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയെ അടിച്ചുവീഴ്ത്തിയശേഷം ഇവരെ കടയ്ക്കു പിന്നിലേക്കു തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ നോക്കിയതിനുശേഷമാണ് കത്തികൊണ്ട് കഴുത്തു മുറിച്ചത്. പിന്നീട് അര്‍ധരാത്രി വരെ ഇയാള്‍ മൃതദേഹത്തിനരികെ ഇരുന്നു. ഇതിനിടെ മൃതദേഹത്തെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ശേഷം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് മൃതദേഹം പിക്കപ്പ് വാനില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ക്കു പൂര്‍വവൈരാഗ്യം ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഇത്രയും ക്രൂരത കാട്ടാന്‍ ഇയാള്‍ക്കു തോന്നിയതിനു പിന്നില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക