ന്യൂദല്‍ഹി: 2021 ന് മുന്‍പ് കൊവിഡ് വാക്സിന് പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം. ഈ വര്‍ഷം ആഗസ്റ്റ് 15 ന് കൊവിഡ് വാക്സിന് പുറത്തിറക്കുമെന്ന ഐ.സി.എം.ആര് അവകാശവാദങ്ങളെ തള്ളിയാണ് മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
‘പൂനെയിലെ ഐ.സി.എം.ആര്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സി.എസ്.ഐ.ആര് ഇന്സ്റ്റിറ്റിയൂഷന് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി തുടങ്ങി ആറ് സ്ഥാപനങ്ങളാണ് കൊവിഡ് വാക്സിന് പരീക്ഷണം നടത്തുന്നത്. ആകെയുള്ള 140 വാക്സിനുകളില്‍ കൊവാക്സിന്, സൈകോവ്-ഡി എന്നീ ഇന്ത്യന്‍ വാക്സിനുകള്‍ക്കൊപ്പം 11 വാക്സിനുകള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയിലൊന്നും തന്നെ 2021 ന് മുന്‍പ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകില്ല’, മന്ത്രാലയം അറിയിച്ചു.
നേരത്തെ ആഗസ്റ്റ് 15 ന് വാക്സിന് പുറത്തിറക്കുമെന്ന ഐ.സി.എം.ആര് പ്രഖ്യാപനം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ഐ.സി.എം.ആര്. ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര് അറിയിച്ചു.
ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകൾ; തിരുവനന്തപുരത്ത് ആശങ്ക തുടരുന്നു
മനുഷ്യരിലും മൃഗങ്ങളിലും വാക്സിന് പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര് വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്സിന് പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്. അവകാശപ്പെട്ടു.
ആഗസ്റ്റ് 15 ന് വാക്സിന് പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര് പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്സിന്’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര് നടത്തുന്നത്.
നേരത്തെ ആഗസ്റ്റ് 15 ന് വാക്സിന് പുറത്തിറക്കുമെന്ന ഐ.സി.എം.ആര് പ്രഖ്യാപനം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ഐ.സി.എം.ആര്. ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര് അറിയിച്ചു.
മനുഷ്യരിലും മൃഗങ്ങളിലും വാക്സിന് പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര് വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്സിന് പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്. അവകാശപ്പെട്ടു.
ആഗസ്റ്റ് 15 ന് വാക്സിന് പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര് പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്സിന്’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക