തെരുവു നായയെ വണ്ടി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി കാറിൽ വന്ന ഒരു സംഘമാണ് ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് നാട്ടുകാരുടെ കാരുണ്യം കൊണ്ട് ജീവിക്കുന്ന നായയെയാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ നായയെ മൃഗസ്നേഹിയും പൊതു പ്രവർത്തകനുമായ ബോസ്കോ കളമശ്ശേരിയുടെ ഇടപെടലില്‍ ധ്യാൻ ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ അങ്കമാലിയിലെ മൃഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നായയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്.
സെെബര്ഡോമിന് പുരസ്കാരം;രാജ്യത്തെ ഏറ്റവും മികച്ച സെെബര്‍ സുരക്ഷാ സംരംഭം
രണ്ടാഴ്ച മുൻപ് മറ്റൊരു നായയെ വാഹനമിടിച്ച് കൊന്നിരുന്നെന്നും വണ്ടി നിർത്താതെ പോയതായും പരിസരവാസികൾ പറഞ്ഞു. അതും ഇതേ വാഹനമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ സാന്നിധ്യം മൂലം മോഷണങ്ങൾ ഗണ്യമായി കുറഞ്ഞതായി പ്രദേശവാസികൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മോഷണ സംഘമാണോ ഇതിന് പിന്നില്‍ എന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക