ഇന്ത്യയ്ക്കും പാശ്ചാത്യ എതിരാളികൾക്കുമെതിരെ പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനും ചൈനയും മൂന്നുവർഷത്തെ രഹസ്യ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. ജൈവായുധം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
അത്യന്തം അപകടകാരിയായ ആന്ത്രാക്സ് ജൈവായുധം ഉൾപ്പെടെയുള്ളവയിൽ ഗവേഷണ പദ്ധതികളും ഇതിനോട് അനുബന്ധിച്ച് നടത്തുമെന്ന് ഓസ്ട്രേലിയൻ വാർത്താ വെബ്സൈറ്റായ ക്ലാസോണിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് എന്നാണ് ചൈന സ്വയം വിശേഷിപ്പിക്കുന്നത്. കോവിഡ്–19 മഹാമാരിക്കു കാരണമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും ചൈനയിൽനിന്നാണ്.
വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം യുഎസ് ഉയർത്തിയിരുന്നു. ഇതേ ലാബിൽത്തന്നെ പാക്ക് കരാറിന്റെ ഭാഗമായുള്ള ജൈവായുധ ഗവേഷണവും നടക്കുമെന്നാണ് ക്ലാസോണിന്റെ റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക