ഡല്‍ഹി എയിംസില്‍ 28-കാരന്റെ വയറിനുള്ളില്‍ നിന്ന് 20 സെ.മീ നീളമുള്ള കറിക്കത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഹരിയാന സ്വദേശിയായ യുവാവിന്റെ വയറിനുള്ളില്‍ നിന്നാണ് കത്തി പുറത്തെടുത്തത്.
മയക്കുമരുന്നിന് അടിമയായ യുവാവ് കഞ്ചാവ് കിട്ടാത്തതിന്റെ വിഭ്രാന്തിയില്‍ കത്തി വിഴുങ്ങിയതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കടുത്ത വയറുവേദനയുമായാണ് യുവാവ് എയിംസിലെത്തുന്നത്. ആദ്യം ഇയാള്‍ കൊവിഡ് ബാധിതനല്ലെന്ന് പരിശോധനയിലൂടെ ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി. തുടര്‍ന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് യുവാവിന്റെ വയറിനുള്ളില്‍ കത്തിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ഡോക്ടര്‍മാരും യുവാവിന്റെ വീട്ടുകാരും തിരിച്ചറിയുന്നത്.
ലഹരിക്കടിമയായ ഇയാള്‍ കഞ്ചാവ് ലഭിക്കാതെ വന്നപ്പോള്‍ കത്തി വിഴുങ്ങുകയായിരുന്നുവെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയായിരുന്നു. ഒന്നര മാസത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ ഇയാള്‍ കഴിഞ്ഞു. തുടര്‍ന്നാണ് കലശലായ വയറുവേദന അനുഭവപ്പെടുന്നതും എയിംസിലെത്തുന്നതും.
ജൂലൈ 19നാണ് ശസ്ത്രക്രിയ നടത്തിയത്. കരളിനടുത്തായിരുന്നു കത്തിയുടെ സ്ഥാനമെന്നും ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക