സംസ്ഥാനത്ത് കോവിഡ് രോഗബാധയുടെ തോത് വർധിച്ചു വരുന്നതിനനുസരിച്ച് നടപടികൾ കര്‍ശനമാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ട ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഭീതിയോടെ തന്നെയാണ് കാര്യങ്ങൾ കാണുന്നത്. ഇപ്പോഴിതാ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നാരോപിച്ച് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പോലീസിൽ പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരില്‍ നടന്ന സ്നേഹ ബൊമ്മാടം ഉദ്ഘാടന സ്പീക്കര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സ്പീക്കര്‍ക്കൊപ്പം പരിപാടിയില്‍ ഇരുന്നൂറോളം പേര് പങ്കെടുത്തെന്നും ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി. യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഇതു സംബന്ധിച്ച് പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് തിരുവനന്തപുരം വാമനപുരം എംഎല്‍എ ഡി കെ മുരളിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഈ മാസം 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്ത്തകന് ബിജു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയും കേസെടുത്തതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക