കൊല്ലം: കടവൂര്‍ ജയന് വധക്കേസില്‍ ഒന്‍പത് ആര്.എസ്.എസ് പ്രവര്‍ത്തകരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
ഒന്‍പത് പ്രതികളും 71,500 രൂപ വീതം പിഴയടക്കണമെന്നും വിധിയില്‍ പറയുന്നു. ആര്.എസ്.എസ് സജീവ പ്രവര്‍ത്തകരായിരുന്ന വിനോദ്, ഗോപകുമാര്‍, സുബ്രമഹ്ണ്യന്‍, പ്രിയരാജ്, പ്രണവ്, അരുണ്‍,ശിവദാസന്‍, രജനീഷ്, ദിനരാജന്, ഷിജു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
ആര്.എസ്.എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. 2012 ഫെബ്രുവരി ഏഴിനായിരുന്നു കൊല്ലം കടവൂര്‍ ജംഗ്ഷന് സമീപത്ത് വെച്ച് ജയനെ ഒന്‍പതംഗ സംഘം വെട്ടി കൊലപ്പെടുത്തുന്നത്.
ആര്.എസ്.എസ് പ്രവര്‍ത്തകരായ ഒന്‍പതു പേരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും ഓരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക