കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട പൈലറ്റ് ഡി.വി. സാഠെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റൻ സാഠേ എന്ന് പൃഥ്വി ഓർത്തെടുക്കുന്നു.
റെസ്റ്റ് ഇൻ പീസ് വിങ് കമാൻഡർ(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതിൽ അഭിമാനം. നമ്മുടെ സംസാരങ്ങൾ എന്നുമോർക്കും സാർ’ പൃഥ്വിരാജ് സുകുമാരൻ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അർപ്പിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചു.
റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക