കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിലെ ബ്ലാക്ബോക്സിലെ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ അറിയിച്ചു.
വിമാനത്തിന്റെ വേഗത, ഉയരം, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്ന ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും പൈലറ്റുമാരുടെ സംഭാഷണം രേഖപ്പെടുത്തുന്ന കോക്പിറ്റ് വോയ്സ് റെക്കോഡറും അടങ്ങുന്നതാണ് ബ്ലാക്ബോക്സ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഡി.ജി.സി.എയുടെ ലാബില്‍ ബ്ലാക്ബോക്സ് എത്തിച്ചിരുന്നു. ഇവിടെ നിന്നും ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ വിശദമായി വിശകലനം ചെയ്യും. അതിനിടെ വിവിധ ഏജന്‍സികള്‍ ഞായറാഴ്ചയും കരിപ്പൂരില്‍ അപകടസ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ഉടന്‍ തയാറാകും.
കരിപ്പൂര്‍ വിമാനാപകടത്തിൽപെട്ടവരുടെ ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏൽപ്പിച്ചു
നിലത്തിറങ്ങിയ ശേഷമാണ് വിമാനം റണ്‍വേ വിട്ട് പുറത്തുപോയതെന്ന് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയില്‍ വിമാനം കാണാതായപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിമാനം താഴ്വാരത്ത് നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക