നമ്മുടെ കുഞ്ഞുങ്ങളുടെ ലോകം എന്ന് പറയുന്നതേ ഇപ്പോൾ യൂട്യൂബും, വീഡിയോ ഗെയിമുകളും ഒക്കെയാണ്. അത് മാത്രമായി ഒതുങ്ങി പോകുന്നുണ്ട് അവർ കാണുന്ന ലോകം. കുഞ്ഞുങ്ങള്‍ പ്രകൃതിയെ അറിഞ്ഞ് വളരണമെന്ന് ആഗ്രഹിക്കുകയും അതേസമയം, മഴ കൊണ്ടാല്‍ പനി വരുമോ, ചളിയിലിറങ്ങിയാല് കീടാണു ആക്രമിക്കുമോ എന്നൊക്കെ ആധി പിടിക്കുന്നവരാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കള്‍. അവയിൽ നിന്നെല്ലാം വ്യത്യസ്തയാകുകയാണ് ഇവിടെ ഒരമ്മ.
ദേശിയ അന്തർദേശിയ മേളകളിൽ കയ്യടി നേടിയ കൊന്നപ്പൂക്കളും മാമ്പഴവും പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു
തന്റെ കുഞ്ഞുങ്ങളെ പഴങ്കഞ്ഞി കൊടുത്തും ചെളിയിലിറക്കിയും ഒക്കെ വളര്‍ത്താന്‍ തനിക്ക് പ്രചോദനമായത് സ്വന്തം കുട്ടികളെ മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്ക് മൊബൈല്‍ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണെന്ന് പറയുകയാണ് ഈ അമ്മ. ‘നീ എന്തൊരു അമ്മയാണ്’ എന്ന് ചോദിക്കുന്നവരോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്.
സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ;
നീ എന്തൊരു അമ്മയാണ് !!!
എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു.
ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.
ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.
രാജ്യത്തെ 8.5 കോടി കർഷകർക്ക് 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.
ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.
ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.
ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്.
ഞാൻ അവർക്കു അഹം ബ്രഹ്മാസ്മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്.
ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്.
എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം ! – സാന്ദ്ര ഫേസ്ബുക്കിൽ കുറിക്കുന്നു. നിരവധി പേരാണ് പോസ്റ്റിനു താഴെ സാന്ദ്രക്ക് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരിക്കുന്നത്.
https://www.facebook.com/thankakolusu/posts/1515317781981251
പ്രതികരിക്കാൻ ഇവിടെ എഴുതുക