ടിക് ടോക്കിനു പിന്നാലെ ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചനയും നല്‍കിയിട്ടുണ്ട്. ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ് വ്യവസ്ഥക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെയും വീ ചാറ്റിന്റെയും ഉടമകളായ ബൈറ്റ്ഡാന്‍സുമായുള്ള എല്ലാതരം ഇടപാടുകളും നിര്‍ത്താന്‍ കഴിഞ്ഞയാഴ്ച ട്രംപ് ഉത്തരവിറക്കിയിരുന്നു. ടെക് ഭീമനായ ആലിബാബ, ഇ – കൊമേഴ്സ്, ഇന്റര്‍നെറ്റ്, റീട്ടെയില്‍ മേഖലകളിലാണ് കൂടുതലും ഊന്നല്‍ നല്‍കിയിരുന്നത്.
യുഎസില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനായി ബൈറ്റ്ഡാന്‍സിന് 90 ദിവസത്തെ സമയം നല്കി എക്സിക്യുട്ടീവ് ഉത്തരവും ട്രംപ് പുറപ്പെടുവിച്ചിട്ടുണ്ട്. യുഎസിലെ ടിക് ടോക് ഉപയോക്താക്കളില്‍നിന്നു ലഭിച്ച ഡേറ്റ കൈവശമുണ്ടെങ്കില്‍ ഒഴിവാക്കാനും ബൈറ്റ്ഡാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് ഭരണകൂടത്തിനു ലഭിക്കുന്നുണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക