കോവിഡ് ഭീതി പരന്നതോടെ പൊതു ഇടങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയാണ് സര്‍ക്കാരുകളും ജനങ്ങളും. മാത്രമല്ല, വിമാന കമ്പനികളും സുരക്ഷിതമായ യാത്ര സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുകയാണ് ഇപ്പോൾ. വിമാനത്തിനുള്ളില്‍ കോവിഡ് ബാധയുണ്ടാകുന്നത് സഹയാത്രികരില്‍ നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ യാത്രയ്ക്കു ശേഷവും ക്യാബിന് അണുമുക്തമാക്കിയിട്ടും രോഗബാധയ്ക്ക് ശമനമില്ല. അതിന്റെ കാരണത്തെ കുറിച്ച് ഗവേഷണം നടത്തിയ കമ്പനിയാണ് പ്രീസ്റ്റ്മാന്ഗൂഡേ.
വിയറ്റ്നാമില്‍ ഇനി സാംസങ് ഫോണുകള്‍ ഇല്ല; നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നു
വൈറസ് ബാധിക്കാത്ത സീറ്റ് നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ് എയര്‍ലൈന്‍ മേഖലയിലെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. പ്രീസ്റ്റ്മാന്ഗൂഡേ വിമാനങ്ങള്‍ക്കായി നിറം മാറുന്ന സീറ്റുകളും പ്രൈവറ്റ് റൂമുകളും ഡിസൈന്‍ ചെയ്തിരിക്കുകയാണ്. ‘പ്യുവര്‍ സ്കൈസ്’ എന്നാണ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് വൈറസ് പകരാനുള്ള സാഹചര്യം ഒഴിവാക്കിയിട്ടുള്ള ഡിസൈനിന്റെ പേര്. സോണ്‍, റൂം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സീറ്റ് അറേഞ്ച്മെന്റ്. ‘ഫോട്ടോക്രോമിക്, തെര്‍മോക്രോമിക് ഇങ്ക്’ ഉപയോഗിച്ചാണ് സീറ്റുകളുടെ നിര്‍മാണം. അണുമുക്തമായാല് സീറ്റുകളുടെ നിറം മാറും. ലോകത്ത് ആദ്യമാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യയെന്ന് പ്രീസ്റ്റ്മാന്ഗൂഡേ മേധാവി മരിയ കഫേല് അവകാശപ്പെട്ടു. സീറ്റുകളിലിരിക്കുന്നവർ പരസ്പരം സ്പര്‍ശിക്കാത്ത വിധം ഡിവൈഡര്‍ നിര്‍മിച്ചു. സീറ്റ് പോക്കറ്റ് ഉപേക്ഷിച്ചു. ഭക്ഷണപ്പാത്രം വയ്ക്കാനുള്ള ട്രേ ഒഴിവാക്കി. ടച്ച് ഓപ്പറേറ്റിങ് സ്ക്രീന്‍ ഇല്ല. സീറ്റുകളെ നിലനിര്‍ത്തുന്ന പൈപ്പുകളിലും ഡിവൈഡറിലും ഹീറ്റ് വെല്‍ഡഡ് ടേപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക