പൂവും പൂപൊലിയും ഇല്ലാതെ ഓണം ആഘോഷിക്കാൻ മലയാളികൾ ഇപ്രാവശ്യം തീരുമാനിക്കുമ്പോൾ അതിനു ഒരു കോവിട് ഭീക്ഷണിയുടെ നിറമാണ്. പഞ്ഞ മാസം കഴിഞ്ഞു ചിങ്ങ പുലരിയെ കേരളീയർ വരവേൽക്കുന്നത് ഐശ്വര്യം കണികണ്ട് കൊണ്ടാണ്. എന്നാൽ ഇപ്പ്രാവശ്യം കർക്കിടകം പോലെ തന്നെ ചിങ്ങവും ദാരിദ്ര്യമാണ് മലയാളികൾക്ക് കരുതിവെച്ചത്. കാസർഗോഡ് സാരിയും ,കൈത്തറി വസ്ത്രങ്ങളും ഇക്കുറി വിപണിയിൽ വലിയ സജീവമായില്ല .
അത്തം മുതൽ തിരുവോണം വരെ പൂക്കളം തീർക്കുന്ന മലയാളികൾക്ക് ഇപ്രാവശ്യം തൊടികളിലെ പൂക്കളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അത് പൂക്കച്ചവടക്കാരെയും ദുരിതത്തിലാഴ്ത്തുന്നു. ഓണക്കോടികൾ വാങ്ങുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളിയ്ക്ക് ഇന്ന് അതും ഒരു കൈപിടി ദൂരത്തേക്ക് മാറ്റിനിർത്തേണ്ടി വരുന്നു .
കോവിഡിനെ പ്രതിരോധിച്ചുകൊണ്ടുള്ള ലോക്കഡോൺ കാലഘട്ടത്തിൽ മലയാളി വീട്ടിലേക്ക് ഒതുങ്ങി കൂടി,അതിന്റെ കാരണം ദിനംപ്രതിയുള്ള മരണ നിരക്കാണ്. ഓണം ആഘോഷിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഓരോ മലയാളിയും സുരക്ഷിതരാണെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വാക്സിൻ ഇല്ലാത്ത ഈ പനിക്ക് സ്വയം സംരക്ഷണമാണ് ഏറെ പ്രധാനം. ഒരു വൈറസ് ലോകത്തെ മുഴുവൻ വിറപ്പിക്കുമ്പോൾ ,ഈ ചിങ്ങമാസത്തിൽ നമുക്ക് പ്രതീക്ഷിക്കാം നല്ലൊരു നാളെക്കായി.
ക്രിസ്റ്റീന മത്തായി
പ്രതികരിക്കാൻ ഇവിടെ എഴുതുക