ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
സിബിഐ ലാവ്ലിന് ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം
തിങ്കളാഴ്ച രാവിലെ 8.30 ന് സ്കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്കാന് പോയ പെൺകുട്ടി രാത്രി ഏറെ വൈകിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായതായും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും ഖേരി പൊലീസ് മേധാവി സതേന്ദ്രർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കൾ പ്രതികരിച്ചു.
ജില്ലയിൽ 10 ദിവസത്തിനിടെ സമാന രീതിയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. ഓഗസ്റ്റ് 15ന് ഖേരി ജില്ലയിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച അവസ്ഥയിലുമാണ് ദലിത് സമുദായത്തിൽപെട്ട പതിമൂന്നുകാരിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്നു കണ്ടെത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ പിതാവിനെ തള്ളി ഖേരി പൊലീസ് രംഗത്തെത്തി. പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടില്ലെന്നും നാവ് മുറിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് പത്രക്കുറിപ്പിൽ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക