തിരുവനന്തപുരം ∙ പമ്പ ത്രിവേണിയിലെ മണൽവാരലിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. പിണറായി സർക്കാരിനെതിരായ ആദ്യ വിജിലൻസ് അന്വേഷണമാണിത്.
ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം
സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ച വിജിലൻസ് അന്വേഷണമാണ് കോടതി അനുവദിച്ചതെന്ന പ്രത്യേകതയുമുണ്ട്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കലക്ടർ പി.ബി. നൂഹ്, കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡ് എംഡി എസ്. അശോക് കുമാർ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് അനുമതി.
40 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർക്കുള്ള നിർദേശം. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും വ്യക്തമാക്കി.
കോവിഡ് വാക്സീൻ ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി വേണമെന്ന് രാഹുൽ ഗാന്ധി
ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജൂൺ 6നു വിജിലൻസ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു. വിജിലൻസ് ഡയറക്ടർ ഇതു സർക്കാരിലേക്ക് അയച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. എന്നാൽ, ഇതിനു രണ്ടാഴ്ച മുൻപു രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു.
2018 ലെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞ കോടിക്കണക്കിനു രൂപയുടെ മണൽ, മാലിന്യങ്ങളെന്ന നിലയിൽ സൗജന്യമായി നീക്കം ചെയ്യാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡിനു കരാർ നൽകിയതാണു വിഷയം.
ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ കോട്ടയത്തെ സ്വകാര്യ വ്യക്തിക്കു സൗജന്യമായി മണൽ വാരിക്കൊണ്ടുപോകാൻ അനുവാദം കൊടുത്തെന്നും ഇതിൽ കോടികളുടെ അഴിമതിയുണ്ടെന്നുമാണ് രമേശ് ആരോപിച്ചത്. ഇടപാടു വഴി സർക്കാരിനു ലഭിക്കേണ്ട 10 കോടി രൂപ നഷ്ടമായെന്നും വാദിച്ചിരുന്നു.
പുല്‍വാമ ആക്രമണത്തിന് മുമ്പും ശേഷവും ആശയവിനിമയം നടത്തി തീവ്രവാദികള്‍
മണലെടുപ്പിനെ ന്യായീകരിച്ചു മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സിപിഎം – സിപിഐ രാഷ്ട്രീയഭിന്നതയും പുറത്തുവന്നിരുന്നു. വിരമിക്കുന്നതിനു മുൻപ്, ചീഫ് സെക്രട്ടറി ടോം ജോസിന്റെയും ഡിജിപി ലോക്നാഥ് ബെഹ്റയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹെലികോപ്റ്ററിൽ പമ്പയിലെത്തി മണലെടുപ്പു വേഗത്തിലാക്കാൻ നിർദേശം നൽകിയതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക