സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിന് പിന്നാലെ ജനം ടി.വിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. വ്യാഴാഴ്ച സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്റെ വിശദീകരണക്കുറിപ്പില്‍ അനില്‍ നമ്പ്യാരും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണെന്നും അതുവഴി ജനം ടി.വിയിലൂടെ ബി.ജെ.പിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യമെന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞു.
തന്റെ സാന്നിധ്യം ജനം ടി.വിയ്ക്ക് പ്രതിബന്ധമാകുന്ന സാഹചര്യമായതിനാല്‍ ചാനലില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് അനില്‍ നമ്പ്യാരുമായി ഉള്ളതെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനില്‍ നമ്പ്യാരുമായി രണ്ട് വര്‍ഷത്തോളമായി സൗഹൃദമുണ്ടെന്നാണ് സ്വപ്നയുടെ മൊഴിയില്‍ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക