തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി നിയമിച്ചിരുന്നു. ഇത് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പേരെയും തിരിച്ചുവിളിച്ചിരിക്കുന്നത്.
ജൂലൈ 27ാം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഇന്‍സ്പെക്ടര്‍മാരെ കമാന്‍ഡന്റുമാരായി സ്ഥാനക്കയറ്റം നല്കി പല ഇടങ്ങളിലായി നിയമിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് മാറ്റി ഉദ്യോഗസ്ഥരെ അവര്‍ക്ക് സൗകര്യ പ്രദമായ സ്ഥലങ്ങളിലേക്ക് ഡിജിപി മാറ്റി നിയമിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് തിരുത്തിയിരിക്കുന്നത്.
സര്‍വ്വീസ് ചട്ടങ്ങളിലെ റൂള്‍ 32 ബി പ്രകാരം ഇതിന് അധികാരം സര്‍ക്കാരിനാണ്. ഇത് ലംഘിച്ചുകൊണ്ട് ഡിജിപി നടപടിയെടുത്തുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക