ഇന്ന് മുതൽ മൂന്ന് കോടതികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. അഞ്ച് മാസത്തിന് ശേഷം തുറന്ന കോടതിയിൽ സിറ്റിംഗ് ആരംഭിക്കാനൊരുങ്ങുകയാണ് സുപ്രീംകോടതി. സാമൂഹ്യ അകലം ഉൾപ്പെടെ കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് സുപ്രീംകോടതി ഇറക്കിയ മാർഗനിർദേശത്തിൽ അറിയിച്ചിട്ടുണ്ട്.
എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹര്‍ജികള്‍ വീണ്ടും പഴയ ബെഞ്ചിലേക്ക്
വാദം പറയുന്ന അഭിഭാഷകർക്കും ക്ലർക്കിനും മാത്രമായിരിക്കും കോടതി വളപ്പിലേക്ക് പ്രവേശനം അനുവദിക്കുക. സ്പെഷ്യൽ പാസ് മുഖേന പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മറ്റ് ബെഞ്ചുകൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി സിറ്റിംഗ് തുടരും. അതേസമയം, ഡൽഹി ഹൈക്കോടതിയിൽ അഞ്ച് കോടതികളാണ് ഇന്ന് മുതൽ നേരിട്ട് വാദം കേൾക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക