കൊട്ടിയൂര്‍ താഴെ മന്തഞ്ചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി പെരുവ സ്വദേശി ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു . പെണ്‍കുട്ടിയെ കഴിഞ്ഞ മാസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: ഗൂഢാലോചനയിലും ആസൂത്രണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക്: എ എ റഹീം
ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. തുടർന്ന് ആളൊഴിഞ്ഞ കശുമാവിന് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ശോഭയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കളെല്ലാം വിശ്വസിച്ചിരുന്നത്.
എന്നാല്‍ വീട്ടില്‍ നിന്ന് ഏറെ ദൂരെയുള്ള കശുമാവിന് തോട്ടത്തില്‍വെച്ച് ശോഭയുടെ മൃതശരീരം കണ്ടെത്തിയത് പൊലീസിന് സംശയമുണ്ടാക്കി. പിന്നീട് ശോഭയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബിബിനുമായുള്ള ബന്ധം കണ്ടെത്തുന്നത്. ശോഭയുടെ നിരവധി ആഭരണങ്ങള്‍ ബിബിന്‍ പണയപ്പെടുത്തിയിരുന്നു. ഈ ആഭരണങ്ങള്‍ ശോഭ തിരികെ ചോദിച്ചതാണ് ബിബിനെ പ്രകോപിപ്പിക്കാൻ കാരണമായത്. തുടര്‍ന്ന് ആളൊഴിഞ്ഞ കശുമാവിന് തോട്ടത്തിലേക്ക് വിളിച്ചുവരുത്തി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് കയറില്‍ കെട്ടിത്തൂക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക