തിരുവനന്തപുരം: ആലത്തൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യാ ഹരിദാസിന്റെ വാഹനം തടഞ്ഞ് വധഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞതെന്നും ഭീഷണി മുഴക്കിയതെന്നും രമ്യാ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെച്ചാണ് സംഭവം.
തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്ന രമ്യാ ഹരിദാസിനെ രാവിലെ ഒന്‍പത് മണിക്കാണ് വെഞ്ഞാറമൂട്ടില്‍ വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ തടയുന്നത്.കാറിന്റെ മുന്‍സീറ്റിലായിരുന്നു താന്‍. ഡിവൈഎഫ്ഐയുടെ കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം നിര്‍ത്തി. ഇതിനിടെ ഒന്നുരണ്ടുപേര് വാഹനത്തില്‍ ഇടിക്കുകയും, വാഹനത്തിന്റെ ഇരുവശങ്ങളിലും കരിങ്കൊടി കെട്ടുകയുമായിരുന്നു. കോണ്‍ഗ്രസുകാര്‍ ആരും ഇതുവഴി പോകേണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു.
കോഴിക്കോടും കൊവിഡ് മരണം: ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്നാമത്തെ കൊവിഡ് മരണം
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു കാര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനത്തിന് യാത്ര തുടരാനായത്. പരാതി നല്‍കിയതായി രമ്യ ഹരിദാസ് എംപി അറിയിച്ചു. കാറില്‍ കരിങ്കൊടി കെട്ടിയ എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ഡിവൈഎഫ്ഐയുടെ പരിപാടി നടക്കുകയായിരുന്നു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക