തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരപരുക്കേറ്റ് തലയോട്ടി തകര്‍ന്ന അന്പത്തിയേഴുകാരന്റെ ജീവന് രക്ഷിച്ച് കിംസ്ഹെല്‍ത്ത്. അഞ്ചു മണിക്കൂര്‍ നീണ്ട ന്യൂറോസര്ജറിയിലൂടെയാണ് കിംസ്ഹെല്‍ത്ത് ന്യൂറോസര്ജന് ഡോ. എം ഡി ശ്രീജിത്ത് ഭാഗികമായി ക്ഷതമേറ്റ തലച്ചോറില്‍ നിന്നും തലയോട്ടി കഷണങ്ങള്‍ നീക്കം ചെയ്തത്.
അതിര്‍ത്തിയില്‍ നിന്നൊരു ശുഭവാര്‍ത്ത
തലയിലെ മുറിവിന്റെ ഗുരുതര സ്വഭാവവും നെഞ്ചിലുള്ള മുറിവുകളും അദ്ദേഹത്തിന്റെ പ്രായവും വെല്ലുവിളിയായിരുന്നെങ്കിലും പത്തു ദിവസത്തിനുള്ളില്‍ രോഗി സുഖം പ്രാപിച്ച് അശുപത്രി വിട്ടതായി ഡോക്ടര്‍ വ്യക്തമാക്കി. ഓഗസ്റ്റ് പതിനാലിന് നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലെ ആഴക്കടലില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രോളറില്‍ മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കെയാണ് ഇദ്ദേഹത്തിന്റെ തലയിലേയ്ക്ക് വലയുടെ കേബിള്‍ തുളച്ചുകയറിയത്.
ഇതിന്റെ ആഘാതത്താല്‍ ട്രോളറില്‍ നെഞ്ചിടിച്ച് അദ്ദേഹം കടലിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ബോട്ട് നിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി തിരികെ ട്രോളറില്‍ എത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.
തീരത്ത് എത്തിച്ചയുടൻ തന്നെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രഥമശുശ്രൂഷ നല്‍കിയശേഷം ന്യൂറോസര്‍ജറി വിഭാഗമുള്ള ആശുപത്രിലെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രോഗിയെ കിംസ്ഹെല്‍ത്തില്‍ എത്തിച്ചത്.
അടിയന്തിരമായി വെന്റിലേറ്റര്‍ പിന്തുണ നല്‍കുകയും ഡോ.ഖലീല്‍ ഐസക്കിന്റെ നിര്‍ദേശപ്രകാരം ഡോ. ശ്രീജിത്ത് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. തകര്‍ന്ന തലയോട്ടിയുടെ എല്ലാ കഷണങ്ങളും തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്തു. രോഗി രണ്ടാം ദിനത്തില്‍ വിരലുകള്‍ ചലിപ്പിച്ചത് ഏറെ പ്രതീക്ഷയേകിയതായി സര്ജന് വ്യക്തമാക്കി.
കാസർകോട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം
രോഗിക്ക് രണ്ട് നെഞ്ചിലും ഇന്റര്‍കോസ്റ്റല്‍ ഡ്രെയിനേജും എന്റോട്രെക്കിയല് ട്യൂബും ഇട്ടിരുന്നു. മൂന്നാം ദിവസം വെന്റിലേറ്ററില്‍ നിന്നും മാറ്റി. അഞ്ചാം ദിനത്തില്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനാല്‍ ട്രാക്കിയോസറ്റമി നടത്തി രോഗിക്ക് ശ്വസിക്കുവാനുള്ള പിന്തുണ നല്‍കുകയും ചെയ്തു.
നെഞ്ചിലെ കഫവും നീക്കം ചെയ്തു. ഏഴാം ദിവസം നില മെച്ചപ്പെടുകയും തുടര്‍ന്ന് പതിനൊന്നാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പരുക്കേറ്റ തലയോട്ടിയുടെ ഭാഗത്ത് ടൈറ്റാനിയം ക്യാപ് ഇടുന്നതിനായി ചില മാസങ്ങള്‍ക്കുശേഷം അദ്ദേഹം കിംസ്ഹെല്‍ത്തില്‍ വീണ്ടുമെത്തുമെന്നും ഡോ. ശ്രീജിത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക